സിഹ്ര്‍

സിഹ്ര്‍ : വിശുദ്ധ വചനങ്ങളിലൂടെ


by മുഹമ്മദ് യൂസുഫ്


അവിശ്വാസികളാണ്‌ നബിമാരെക്കുറിച്ച്‌ സിഹ്ര്‍ ബാധിച്ചവരെന്ന് ആക്ഷേപിച്ചത്. അവർ കാണിക്കുന്ന മുഅജിസാത്തുകളെ കളവാക്കാൻ വേണ്ടിയാണ് അത് ജാലവിദ്യയാണെന്ന് ആക്ഷേപിക്കുന്നത്. സിഹ്ര്‍ എന്നാൽ യാഥാർത്ഥ്യമല്ല എന്നത് കൊണ്ടാണ്‌ അങ്ങനെ അവര്‍ ചെയ്തത്.

വിശുദ്ധ വചനങ്ങൾ നോക്കുക:

17:47 نَحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِنْ تَتَّبِعُونَ إِلَّا رَجُلًا مَسْحُورًا
നീ പറയുന്നത് അവർ ശ്രദ്ധിച്ചു കേൾക്കുന്ന സമയത്ത് എന്തൊരൂ കാര്യമാണ്‌ അവർ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരിക്കുന്നത് എന്ന് നുമുക്ക് നല്ലവണ്ണം അറിയാം. അവർ സ്വകാര്യം പറയുന്ന സന്ദർഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ്‌ നിങ്ങൾ പിന്തുടരുന്നത് എന്ന് (നിന്നെ പരിഹസിച്ച്കൊണ്ട്) അക്രമികൾ പറയുന്ന സന്ദർഭം (നമുക്ക് നല്ലവണ്ണം അറിയാം.)

25:8 أَوْ يُلْقَىٰ إِلَيْهِ كَنْزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِنْ تَتَّبِعُونَ إِلَّا رَجُلًا مَسْحُورًا
അല്ലെങ്കിൽ എന്തുകൊണ്ട് ഇയാൾക്കൊരു നിധി ഇട്ടുകൊടുക്കുന്നില്ല? അല്ലെങ്കിൽ ഇയാൾക്ക് (കായ്കനികൾ) എടുത്ത് തിന്നാൽ പാകത്തിൽ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികൾ പറഞ്ഞു : മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങൾ പിൻപറ്റുന്നത്.

26: 153 قَالُوا إِنَّمَا أَنْتَ مِنَ الْمُسَحَّرِينَ
അവർ പറഞ്ഞു, നീ മാരണം ബാധിച്ചവരിൽ പെട്ട ഒരാൾ മാത്രമാണ്‌.

26:185 قَالُوا إِنَّمَا أَنْتَ مِنَ الْمُسَحَّرِينَ
അവർ പറഞ്ഞു, നീ മാരണം ബാധിച്ചവരിൽ പെട്ട ഒരാൾ മാത്രമാണ്‌.

17: 101 وَلَقَدْ آتَيْنَا مُوسَىٰ تِسْعَ آيَاتٍ بَيِّنَاتٍ ۖ فَاسْأَلْ بَنِي إِسْرَائِيلَ إِذْ جَاءَهُمْ فَقَالَ لَهُ فِرْعَوْنُ إِنِّي لَأَظُنُّكَ يَا مُوسَىٰ مَسْحُورًا
തീർച്ചയായും മൂസായ്‌ക്കു നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങൾ നല്കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത് ചൊല്ലുകയും ‘മൂസാ! തീർച്ചയായും നിന്നെ ഞാൻ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്’ എന്ന് ഫിർ ഔൻ അദ്ദേഹത്തോട് പറയുകയും ചെയ്ത സന്ദർഭത്തെപറ്റി ഇസ്രായേൽ സന്തതികളോട് നീ ചോദിച്ചുനോക്കുക

പ്രവാചകനെ അല്ലാഹു പിശാചിൽ നിന്നും സംരക്ഷിച്ചതാണ്‌. എന്നീട്ടും നബി(സ)ക്ക് പിശാച് ബാധിച്ചെന്നു പറയുമ്പോൾ ഖുർആന്‍റെ ആയത്തുകൾക്കെതിരാവുന്നു.

15: 9 إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ
തീർച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.

7:116 قَالَ أَلْقُوا ۖ فَلَمَّا أَلْقَوْا سَحَرُوا أَعْيُنَ النَّاسِ وَاسْتَرْهَبُوهُمْ وَجَاءُوا بِسِحْرٍ عَظِيمٍ
മൂസാ പറഞ്ഞു : നിങ്ങൾ ഇട്ട് കൊള്ളുക അങ്ങനെ അവർ ഇട്ടപ്പോൾ അവർ ആളുകളുടെ കണ്ണുകെട്ടുകയും അവർ ഭയമുണ്ടാക്കുകയും ചെയ്തു. അവർ വമ്പിച്ച ജാലവിദ്യയാണ്‌ കൊണ്ട് വന്നത്.

20:66 قَالَ بَلْ أَلْقُوا ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِنْ سِحْرِهِمْ أَنَّهَا تَسْعَىٰ
അദ്ദേഹം പറഞ്ഞു, നിങ്ങൾ ഇട്ട് കൊള്ളുക. അപ്പഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന്‌ തോന്നുന്നു.

20:69 وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ
നിന്‍റെ വലതു കയ്യിലുള്ളത് (വടി) ഇട്ടേക്കുക. അവർ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങികൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്‍റെ തന്ത്രങ്ങൾ മാത്രമാണ്‌.

5:110 إِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ اذْكُرْ نِعْمَتِي عَلَيْكَ وَعَلَىٰ وَالِدَتِكَ إِذْ أَيَّدْتُكَ بِرُوحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنْجِيلَ ۖ وَإِذْ تَخْلُقُ مِنَ الطِّينِ كَهَيْئَةِ الطَّيْرِ بِإِذْنِي فَتَنْفُخُ فِيهَا فَتَكُونُ طَيْرًا بِإِذْنِي ۖ وَتُبْرِئُ الْأَكْمَهَ وَالْأَبْرَصَ بِإِذْنِي ۖ وَإِذْ تُخْرِجُ
الْمَوْتَىٰ بِإِذْنِي ۖ وَإِذْ كَفَفْتُ بَنِي إِسْرَائِيلَ عَنْكَ إِذْ جِئْتَهُمْ بِالْبَيِّنَاتِ فَقَالَ الَّذِينَ كَفَرُوا مِنْهُمْ إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ

(ഈസ നബിയോട്) അല്ലാഹു പറഞ്ഞ സന്ദർഭം (ശ്രദ്ദേയമാകുന്നു) ‘മർ|യമിന്റെ മകനായ ഈസ തൊട്ടിലിൽ വെച്ചും, മദ്ധ്യവയസ്കനായിരിക്കെ നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാൻ പിൻബലം നല്കിയ സന്ദർഭത്തിലും ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇഞ്ചീലും നിനക്ക് ഞാൻ പഠിപ്പിച്ച് തന്ന സന്ദർഭത്തിലും എന്‍റെ അനുമതി പ്രകാരം കളിമണ്ണ്‌ കൊണ്ട് നീ പക്ഷിയുടെ മാതൃകയിൽ രൂപപെടുത്തുകയും എന്നീട്ട് നീ അതിൽ ഊതുമ്പോൾ എന്‍റെ അനുമതി പ്രകാരം ജന്മനാ കാഴ്ച്ചയില്ലാത്തവനെയും പാണ്ഢുരോഗിയേയും നീ സുഖപെടുത്തുന്ന സന്ദർഭത്തിലും എന്റെ അനുമതിപ്രകാരം നീ മരണപെട്ടവരെ പുറത്ത് കൊണ്ടുവരുന്ന സന്ദർഭത്തിലും നീ ഇസ്രായേൽ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നീട്ട് അവരിലെ സത്യ നിശേദികൾ ’ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു‘ എന്നുപറഞ്ഞ അവസരത്തിൽ നിന്നെ അപകടപെടുത്തുന്നതിൽ നിന്ന് അവരെ ഞാൻ തടഞ്ഞ സന്ദർഭത്തിലും ഞാൻ നിനക്കും നിന്റെ മാതാവിനും ചെയ്തുതന്ന അനുഗ്രഹവും ഓർക്കുക.

6:7 وَلَوْ نَزَّلْنَا عَلَيْكَ كِتَابًا فِي قِرْطَاسٍ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ
(നബിയേ) നിനക്ക് നാം കടലാസിൽ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിതരികയും എന്നീട്ടവരത് സ്വന്തം കൈകൾകൊണ്ട് തൊട്ട്നോക്കുകയും ചെയ്താല്പോലും, ‘ഇത് വ്യക്തമായ ഒരു മായാജാലമല്ലാതെ മറ്റൊന്നുമല്ല’ എന്നായിരിക്കും സത്യ നിഷേധികൾ പറയുക.

10:2 أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَا إِلَىٰ رَجُلٍ مِنْهُمْ أَنْ أَنْذِرِ النَّاسَ وَبَشِّرِ الَّذِينَ آمَنُوا أَنَّ لَهُمْ قَدَمَ صِدْقٍ عِنْدَ رَبِّهِمْ ۗ قَالَ الْكَافِرُونَ إِنَّ هَٰذَا لَسَاحِرٌ مُبِينٌ
ജനങ്ങൾക്ക് താക്കീതു നല്കുകയും, സത്യവിശ്വാസികളോട്, അവർ അവരുടെ രക്ഷിതാവിങ്കൽ സത്യത്തിന്റെതായ പദവിയുണ്ട് എന്ന സന്തോഷ വാർത്ത അറിയിക്കുകയും ചെയ്യുക‘ എന്ന് അവരുടെ കൂട്ടത്തിൽ നിന്നുതന്നെയുള്ള ഒരാൾക്ക് നാം ദിവ്യസന്ദേശം നല്കിയത് ജനങ്ങൾക്ക് ഒരത്ഭുതമായിപ്പോയോ? സത്യ നിഷേധികൾ പറഞ്ഞു, ഇയാൾ സ്പഷ്ടമായും ഒരു മാരണക്കാരൻ തന്നെയാകുന്നു.

10:76 فَلَمَّا جَاءَهُمُ الْحَقُّ مِنْ عِنْدِنَا قَالُوا إِنَّ هَٰذَا لَسِحْرٌ مُبِينٌ
അങ്ങിനെ നമ്മുടെ പക്കൽ നിന്നുള്ള സത്യം അവർക്ക് വന്നെത്തിയപ്പോൾ അവർ പറഞ്ഞു, തീർച്ചയായും ഇത്സ്പഷ്ടമായ ഒരു ജാലവിദ്യ തന്നെയാകുന്നു.

15:15 لَقَالُوا إِنَّمَا سُكِّرَتْ أَبْصَارُنَا بَلْ نَحْنُ قَوْمٌ مَسْحُورُونَ
അവരുടെ മേൽ ആകാശത്ത് നിന്ന് നാം ഒരു കവാടം തുറന്ന് കൊടുക്കുകയും, എന്നീട്ട് അതിലൂടെ അവർ കയറിപ്പോയികൊണ്ടിരിക്കുകയും ചെയ്താൽ പോലും അവർ പറയും, ‘ഞങ്ങളുടെ കണ്ണുകൾക്ക് മത്ത് ബാധിച്ചത് മാത്രമാണ്‌. അല്ല, ഞങ്ങൾ മാരണം ചെയ്യപെട്ട ഒരു കൂട്ടം ആളുകളാണ്‌’.

21:2-3 لَاهِيَةً قُلُوبُهُمْ ۗ وَأَسَرُّوا النَّجْوَى الَّذِينَ ظَلَمُوا هَلْ هَٰذَا إِلَّا بَشَرٌ مِثْلُكُمْ ۖ أَفَتَأْتُونَ السِّحْرَ وَأَنْتُمْ تُبْصِرُونَ
അവരുടെ രക്ഷിതാവിങ്കൾ നിന്നും പുതുതായി ഏതൊരുല്ബോധനം അവർക്ക് വന്നെത്തിയാലും കളിയാക്കുന്നവരായികൊണ്ടും ഹൃദയങ്ങൾ അശ്രദ്ധമായികൊണ്ടും മാത്രമെ അവരത് കേൾക്കുകയുള്ളൂ. (അവരിലെ) അക്രമികൾ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു,: ‘ നിങ്ങളെ പോലുള്ള ഒരു മനുഷ്യൻ മാത്രമല്ലെ ഇത്? എന്നീട്ടും നിങ്ങൾ കണ്ടറിഞ്ഞുകൊണ്ട് തന്നെ ഈ ജാലവിദ്യയുടെ അടുത്തേക്ക് ചൊല്ലുകയാണോ?

10:77 قَالَ مُوسَىٰ أَتَقُولُونَ لِلْحَقِّ لَمَّا جَاءَكُمْ ۖ أَسِحْرٌ هَٰذَا وَلَا يُفْلِحُ السَّاحِرُونَ
മൂസ പറഞ്ഞു: സത്യം നിങ്ങൾക്ക് വന്നെത്തിയപ്പോൾ അതിനെ പറ്റി (ജാലവിദ്യയെന്ന്) നിങ്ങൾ പറയുകയൊ? ജാലവിദ്യയാണോ ഇത് (യഥാർത്ഥത്തിൽ) ജാലവിദ്യക്കാർ വിജയം പ്രാപിക്കുകയില്ല.

27:13 فَلَمَّا جَاءَتْهُمْ آيَاتُنَا مُبْصِرَةً قَالُوا هَٰذَا سِحْرٌ مُبِينٌ
അങ്ങിനെ കണ്ണു തുറപ്പിക്കത്തക്കനിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയപ്പോൾ അവർ പറഞ്ഞു : ഇത് സ്പശ്ടമായ ജാലവിദ്യ തന്നെയാകുന്നു. 14: അവയെപറ്റി അവരുടെ മനസ്സുകൾക്ക് ദൃഢമായ ബോധ്യം വന്നീട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചു കളഞ്ഞു…

28:36 فَلَمَّا جَاءَهُمْ مُوسَىٰ بِآيَاتِنَا بَيِّنَاتٍ قَالُوا مَا هَٰذَا إِلَّا سِحْرٌ مُفْتَرًى وَمَا سَمِعْنَا بِهَٰذَا فِي آبَائِنَا الْأَوَّلِينَ
അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെന്നപ്പോൾ അവർ പറഞ്ഞു: ഇത് വ്യാജനിർമ്മിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂർവ്വപിതാക്കളിൽ ഇങ്ങിനെ ഒരു കാര്യത്തെ പറ്റി കേട്ടിട്ടുമില്ല.

34: 43 وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالُوا مَا هَٰذَا إِلَّا رَجُلٌ يُرِيدُ أَنْ يَصُدَّكُمْ عَمَّا كَانَ يَعْبُدُ آبَاؤُكُمْ وَقَالُوا مَا هَٰذَا إِلَّا إِفْكٌ مُفْتَرًى ۚ وَقَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ
നമ്മുടെ ദൃഷ്ടാന്തങ്ങൾ സ്പഷ്ടമായ നിലയിൽ അവർക്ക് വായിച്ചു കേൾപ്പിക്കപെട്ടാൽ അവർ (ജനങ്ങളോട്) പറയും : ‘നിങ്ങളുടെ പിതാക്കന്മാർ ആരാധിച്ചുവന്നിരുന്നതിൽ നിന്ന് നിങ്ങളെ തടയുവാൻ ആഗ്രഹിക്കുന്ന ഒരാൾമാത്രമണിത്‌’ ‘ഇത് കെട്ടി ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ്‌’ എന്നും അവർ പറയും. തങ്ങൾക്ക് സത്യം വന്നുകിട്ടിയപ്പോൾ
അതിനെ പറ്റി അവിശ്വാസികൾ പറഞ്ഞു : ‘ഇത് സ്പഷ്ടമായ ജാലവിദ്യ മാത്രമാകുന്നു’

37:15 وَقَالُوا إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ
(സത്യ നിഷേധികൾ) അവർ പറയും: ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യമാത്രമാകുന്നു എന്ന്.

46:7 وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ هَٰذَا سِحْرٌ مُبِينٌ
സുവ്യക്തമായ നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതികേൾപിക്കപെടുകയാണെങ്കിൽ സത്യം തങ്ങൾക്ക് വന്നെത്തുമ്പോൾ അതിനെപറ്റി ആ സത്യനിഷേധികൾ പറയും : ഇത് വ്യക്തമായ മായാജാലമാണെന്ന്.

54:2 وَإِنْ يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُسْتَمِرٌّ
ഏതൊരൂ ദൃഷ്ടാന്തം അവർ കാണുകയാണെങ്കിലും അവർ പിന്തിരിഞ്ഞുകളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവർ പറയുകയും ചെയ്യും

74: 24 فَقَالَ إِنْ هَٰذَا إِلَّا سِحْرٌ يُؤْثَرُ
എന്നീട്ടവൻ (സത്യനിഷേധി) പറഞ്ഞു : ഇത് (ആരിൽ നിന്നോ) ഉദ്ധരിക്കപെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.

61:6 وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُمْ مُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِنْ بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُمْ بِالْبَيِّنَاتِ قَالُوا هَٰذَا سِحْرٌ مُبِينٌ
മറിയമിന്റെ പുത്രൻ ഈസാ പറഞ്ഞ സന്ദർഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീൽ സന്തതികളേ, എനിക്ക് മുമ്പുള്ള തൗറത്തിനെ സത്യപെടുത്തുന്നവനായികൊണ്ടു
ം, എനിക്ക് ശേഷം വരുന്ന അഹ്‌മദ് എന്നുപേരുള്ള ഒരു ദൂതനെപറ്റി സന്തോഷവാർത്ത അറിയിക്കുന്നവനായികൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപെട്ടവനാകുന്നു ഞാൻ. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നപ്പോൾ അവർ പറഞ്ഞു : ഇത് വ്യക്തമായ ജാലവിദ്യയാകുന്നു.
--
മുകളിൽ പറഞ്ഞത് പ്രകാരം സിഹ്ര് ശാരീരികമായോ മാനസ്സികമായോ ഒരുതരത്തിലും ബാധിക്കില്ല, വെറും തോന്നലാണെന്ന്, യാഥാർത്ഥ്യമല്ലാത്തവയെന്ന്.
വിശുദ്ധ വചനങ്ങളാണ്‌ നമ്മുടെ ഒന്നാം പ്രമാണം.

സത്യം മനസ്സിലാക്കാനും അതിനനുസരിച്ച് ജീവിക്കാനും നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ.


Comments